Showing posts with label എന്‍ ഡി തിവാരി. Show all posts
Showing posts with label എന്‍ ഡി തിവാരി. Show all posts

Monday, May 3, 2010

ആന്ധ്രക്ക് പ്രസവവേദന, തിവാരിക്ക് വീണവായന (ഡിസംബര്‍ 27) 2009

17സുബിന്‍

വിഭജിക്കണമെന്നും അരുതെന്നും പറഞ്ഞ് തെരുവുയുദ്ധം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ആന്ധ്ര. ചൊവ്വാഴ്ച്ചക്കുളളില്‍ തെലുങ്കാനയുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല ബന്ദ് തുടങ്ങുമെന്നാണ് ചന്ദ്രശേഖരറാവുവിന്‍റെ പുതിയ ഭീഷണി. 1973 മുതല്‍ ഉണ്ടെങ്കിലും ഇന്നലെ പെയ്ത തെലുങ്കാനയില്‍ തഴച്ചുവളര്‍ന്നതാണ് ടിആര്‍എസും ചന്ദ്രശേഖരറാവുവും. എന്നാല്‍ ഇവര്‍ ആന്ധ്രയെ കത്തിക്കാനുളള ശേഷി നേടിക്കഴിഞ്ഞു. അതിനിടക്കാണ് ആന്ധ ഗവര്‍ണ്ണറായ നാരായണ്‍ ദത്ത് തിവാരി ലൈംഗികവിവാദത്തില്‍ പെട്ടതും രാജിക്കത്ത് നല്‍കിയതും.

ക്രിസ്മസ് ദിനത്തില്‍ എണ്‍പത്താറ് തികഞ്ഞ എബി വാജ്പേയിയേക്കാള്‍ രണ്ട് മാസം പ്രായക്കൂടുതലുളളയാളാണ് തിവാരി. ഈ തിവാരി ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ മൂന്ന് സ്ത്രീകളുമായി കിടക്ക പങ്കിട്ടതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. എബിഎന്‍ ആന്ധ്രജ്യോതി എന്ന ചാനലാണ് വിവാദ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തുടക്കത്തില്‍ നിരപരാധിയെന്ന് വാദിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം രാജിവെക്കാന്‍ തിവാരി കാട്ടിയ തിടുക്കം അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.

നാലു തവണ യുപി മുഖ്യമന്ത്രിയുംഉത്തരാഖണ്ഡിന്‍റെ ആദ്യമുഖ്യമന്ത്രിയുമായ തിവാരി കേന്ദ്രത്തിലെ വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധന-വിദേശകാര്യവകുപ്പുകളടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തയാളാണ്. രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ നരസിംഹറാവുവിനൊപ്പം പ്രധാനമന്ത്രിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചയാളായിരുന്നു തിവാരി.

മാധ്യമസദാചാരത്തിനായി നിരന്തരം നിലകൊളളുന്ന ദേശാഭിമാനി മഞ്ഞപ്പത്രമെന്ന് അവര്‍തന്നെ വിശേഷിപ്പിക്കാറുളള ക്രൈമിന്‍റെ ഭാഷയിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. പറയുന്നത് സത്യമാണെന്ന് ഉറപ്പുണ്ടെങ്കില്‍ പറയാന്‍ ഈ ഭാഷ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു തെറ്റുമില്ല. ദേശാഭിമാനിക്ക് ഇക്കാര്യത്തിലും ഉറപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. "പെകുട്ടികളെ സ്ഥിരമായി രാജ്ഭവനില്‍ പാര്‍പ്പിച്ച തിവാരി അവരുടെ നടുവില്‍ ഇരുന്നാണ് പല ഔദ്യോഗിക കാര്യവും നിര്‍വഹിച്ചിരുന്നതെന്ന് രാധിക പറയുന്നു. സന്ദര്‍ശകര്‍ എത്തുമ്പോള്‍ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ പെകുട്ടികളെ അടച്ചിട്ടശേഷമാണ് തിവാരി താഴെയെത്തി അതിഥികളെ സ്വീകരിക്കുക. സുഹൃത്തുക്കളായ എംപിമാരും കോഗ്രസ് നേതാക്കളും തിവാരിയുടെ ആതിഥേയത്വം സ്വീകരിച്ച് പെകുട്ടികളെ ചൂഷണം ചെയ്യാനായി രാജ്ഭവനില്‍ നിരന്തരം വന്നുപോയിരുന്നു. രാജ്ഭവനെ തിവാരി അക്ഷരാര്‍ഥത്തില്‍ വേശ്യാലയമാക്കി മാറ്റിയെന്ന് രാധിക ആരോപിക്കുന്നു"-ആന്ധ്ര എംപിമാര്‍ വിയര്‍ക്കുന്നു

മധുകോഡയുടെ പിന്‍ഗാമിയായി സോറന്‍

18ജാര്‍ഖണ്ഡില്‍ ഷിബു സോറനെ മുഖ്യമന്ത്രിയായി വാഴിക്കാന്‍ ബിജെപി തയ്യാറായി. അങ്ങനെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 42 എംഎല്‍എമാരുടെ പട്ടികയുമായി രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ ഗുരുജി ഗവര്‍ണ്ണറെ കണ്ടു. 2500 കോടിയുടെ കോഴപ്പണക്കേസില്‍ അകത്തായ മധുകോഡയുടെ ഭാര്യ ഗീതാ കോഡ ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. മധുകോഡക്ക് പറ്റിയ പിന്‍ഗാമിയാണ് ഷിബു സോറനെന്ന് പറയാതിരിക്കാനാവില്ല.