Showing posts with label സെബാസ്റ്റ്യന്‍ പോള്‍. Show all posts
Showing posts with label സെബാസ്റ്റ്യന്‍ പോള്‍. Show all posts

Monday, May 3, 2010

മാധ്യമവിചാരം മാധ്യമത്തില്‍ പുനരവതരിച്ചു (ഒക്ടോബര്‍ 16)

sebastyan-pole-mസുബിന്‍

സെബാസ്റ്റ്യന്‍പോളിന്‍റെ മാധ്യമവിചാരണ മാധ്യമം പത്രത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നപേരില്‍ ‍പുനരവതരിച്ചു. എഴുത്തുകാരന്‍ സെബാസ്റ്റ്യന്‍പോളും വിഷയം മാധ്യമങ്ങളുമായതിനാല്‍ ഇന്നുമുതല്‍ തുടങ്ങുന്ന പ്രതിവാരകോളത്തിന്‍റെ പരസ്യത്തില്‍ 'മാധ്യമവിചാരം' എന്ന വാക്ക് ചേര്‍ത്തിട്ടുണ്ട്. ഒമ്പതുവര്‍ഷത്തോളം അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ കൈരളിയില്‍ അവതരിപ്പിച്ചിരുന്ന പരിപാടിയായ മാധ്യമവിചാരത്തെക്കുറിച്ച് വായനക്കാരന് വിചാരം വരുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എന്ന ബോധപൂര്‍വ്വമായ കൂട്ടിച്ചേര്‍ക്കല്‍.

ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന കോളത്തിന്‍റെ പരസ്യവാചകം ഇതാണ്." വാര്‍ത്താമാധ്യമങ്ങള്‍ . കണ്ണും കാതും കൂര്‍പ്പിച്ച് സമൂഹത്തിനുനേരെ പിടിച്ച കണ്ണാടികള്‍ . അവ തിരിച്ചു പിടിച്ചാല്‍ ... നിശിതമായൊരു മാധ്യമവിചാരം " മാധ്യമങ്ങള്‍ക്ക് ഒരു സദാചാരസംഹിത വേണോ എന്നതാണ് ശൂരതയോടെ ആരംഭിച്ചിരിക്കുന്ന കോളത്തിലെ ആദ്യ ലക്കത്തെ വിഷയം.

മാന്യമല്ലാത്തതോ സത്യമല്ലാത്തതോ ആയ റിപ്പോര്‍ട്ടുകളുടെ പേരില്‍ പത്രാധിപര്‍ അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥ ന്യായീകരിക്കാനാവില്ലെന്ന് പറയുന്ന പോള്‍ ഒരു സദാചാരസംഹിത മാധ്യമങ്ങള്‍ക്ക് വേണമെന്നുതന്നെയാണ് കോളത്തില്‍ പറയുന്നത്. മലയാളത്തിലെഴുതുന്ന പത്രക്കാര്‍ക്ക് കാര്യമായി പരിചയമില്ലാത്ത ബിസിനസ് ജേര്‍ണലിസത്തിന്‍റെ ജീര്‍ണതകളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

ഒരു വാചകം ഫോര്‍ത്ത് എസ്റ്റേറ്റിലെ ആദ്യ ലക്കത്തില്‍ ആകര്‍ഷണീയമായി തോന്നി. "പോരായ്മകള്‍ വെളിപ്പെടുത്തുന്നവര്‍ സ്വന്തം പോരായ്മകള്‍ പരസ്യമാക്കാറില്ല". സ്വന്തം പോരായ്മകളെക്കുറിച്ച് ഉരിയാടാതെ മറ്റുളളവരുടെ പോരായമകളെക്കുറിച്ച് വര്‍ണ്ണിക്കുന്നതിന്‍റെ ഒരു സുഖം മാധ്യമപ്രവര്‍ത്തകര്‍ എല്ലാക്കാലത്തും അനുഭവിച്ചുപോന്നിട്ടുണ്ട്.

Thursday, April 29, 2010

പോള്‍ ‘വധം’: പ്രതികള്‍ പ്രഭാവര്‍മ്മ, പിഎം മനോജ്, എന്‍ മാധവന്‍കുട്ടി (സെപ്റ്റംബര്‍ 26) 2009

സെപ്തംബര്‍ 24നാണ് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രഭാവര്‍മ്മ സെബാസ്റ്റ്യന്‍ പോളിന് ചരമക്കുറിപ്പെഴുതുന്നത്. സെബാസ്റ്റ്യന്‍ പോളിനേയും മാതൃഭൂമിയില്‍ അദ്ദേഹം എഴുതിയ ലേഖനത്തിന്‍റേയും പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം. ഇത്തരത്തില്‍ ഒരു ചരമക്കുറിപ്പ് വരുന്നുണ്ട് എന്നതിന്‍റെ സൂചന സെപ്തംബര്‍ 21ന് തന്നെ ശതമന്യു(പിഎം മനോജ്) ഉളളതുപറഞ്ഞാല്‍ എന്ന കോളത്തിലൂടെ നല്‍കിയിരുന്നു.
“ആ പൊലീസിന് കത്തിപണിയിച്ച കൊല്ലന്റെ കുടിയിലും ചെല്ലട്ടെ അന്വേഷണാത്മകന്മാര്‍ ക്യാമറയുമായി. ഇക്കാര്യത്തില്‍ അതിവിദഗ്ധരായ ആപ്പുക്കുട്ടന്‍, സെബാസ്റ്യന്‍ പോള്‍, രാംകുമാര്‍, ബാര്‍പീ ഭാസ്കര്‍ തുടങ്ങിയവരെ അണിനിരത്തി ഒരു ചര്‍ച്ച നടത്താനും സ്കോപ്പുണ്ട്”വിശുദ്ധ മാധ്യമപശുക്കള്‍
ഇതിനുശേഷം സെപ്തംബര്‍ 24ന് സത്യം അറിയാനുളള സ്വാതന്ത്ര്യം ആര് സംരക്ഷിക്കും എന്ന തലക്കെട്ടില്‍ പ്രഭാവര്‍മ്മയും ഇതോ മാധ്യമധര്‍മ്മം എന്ന തലക്കെട്ടില്‍ പേരില്ലാ ലേഖകനും ദേശാഭിമാനിയില്‍ എഴുതുന്നത്.
ഇതോടെ സെബാസ്റ്റ്യന്‍ പോള്‍ പരസ്യമായി മാധ്യമങ്ങളിലൂടെ സിപിഐഎമ്മിന്‍റെ പലനിലപാടുകളോടുമുളള വിയോജിപ്പ് പരസ്യമാക്കുകയായിരുന്നു.

സെബാസ്റ്റ്യന്‍ പോളിന്‍റെ ലേഖനത്തിലെ വിവാദ പരാമര്‍ശങ്ങള്‍

  • മെരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നു വിരട്ടുകയെങ്കിലും വേണമെന്ന് നാടുവാഴികള്‍ സ്ഥിരമായി പറയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വീണ്ടുവിചാരം ആവശ്യമാണോ?
  • പിണറായിയും കോടിയേരിയും ചേര്‍ന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ഹിംസിക്കാനൊരുങ്ങുന്നു എന്ന ധാരണ വ്യാപകമായിട്ടുണ്ട്. താന്‍ അത്രയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കിയെങ്കിലും പിണറായി വിട്ടുവീഴ്ചയ്ക്കില്ല. സിന്‍ഡിക്കേറ്റ് മുതല്‍ ദിവ്യദൃഷ്ടി വരെ മാധ്യമപദാവലിയിലേക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നു.
  • സോവിയറ്റ് വിപ്ലവത്തെ പരിഹസിക്കുന്ന അമേരിക്കന്‍ സിനിമകള്‍ക്കുള്ള മറുപടിയായിരുന്നു ലെനിന്‍ നിര്‍ദേശിച്ചതനുസരിച്ച് നിര്‍മിച്ച ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍. ഈ തത്ത്വത്തിന്റെ കേരളത്തിലെ ആവിഷ്‌കാരമാണ് ദേശാഭിമാനിയും കൈരളി-പീപ്പിള്‍ ചാനലുകളും.
  • പത്രത്തെ പത്രം കൊണ്ടും ചാനലിനെ ചാനല്‍ കൊണ്ടും പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും എല്ലായ്‌പോഴും കഴിയില്ല.

സെബാസ്റ്റ്യന്‍ പോളിന്‍റെ ലേഖനത്തിന്‍റെ പൂര്‍ണ്ണരൂപം -> സത്യാന്വേഷണം തുടരട്ടെ - മാതൃഭൂമി