Showing posts with label ലാവലിന്‍ കേസ്. Show all posts
Showing posts with label ലാവലിന്‍ കേസ്. Show all posts

Thursday, April 29, 2010

പിണറായിക്ക് വെര്‍ട്ടിഗോ? (സെപ്തംബര്‍ 24) 2009

1958ല്‍ പുറത്തിറങ്ങിയ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ സൈക്കോളജിക്കല്‍ ത്രില്ലറിന്‍റെ പേരാണ് ‘വെര്‍ട്ടിഗോ’. ഭാര്യയെ അകാരണമായി സംശയിക്കുന്ന ഒരു റിട്ടയേഡ് പോലീസ് ഡിറ്റക്ടീവിന്‍റെ കഥയാണിത്. അകാരണമായ ഭയമാണ് (അക്രോഫോബിയ) ഹിച്കോക്കിന്‍റെ സിനിമയിലെ യഥാര്‍ത്ഥ നായകന്‍.

ഹിച്ച്കോക്കിന്‍റെ സിനിമയുടെ അതേ പേരുളള രോഗമാണ് പിണറായിക്കെന്നാണ് മലയാള മനോരമ സൂചന നല്‍കിയിരിക്കുന്നത്. ഈ രോഗം മൂലമാണത്രേ പിണറായി കോടതിയില്‍ ഹാജരാകാഞ്ഞത്. ആന്തരിക കര്‍ണത്തിലെ സ്രവത്തിന്‍റെ ഏറ്റക്കുറച്ചില്‍ മൂലം ശരീരത്തിന്‍റെ സമനില തെറ്റുന്ന രോഗമാണ് വെര്‍ട്ടിഗോ.

ഇരിക്കുകയോ നില്‍ക്കുകയോ നടക്കുകയോ ചെയ്യുമ്പോള്‍ താഴേക്ക് വീണു പോകുമോ എന്ന അകാരണമായ ഭയമാണ് വെര്‍ട്ടിഗോയുടെ പ്രധാന ലക്ഷണം. ചുരുക്കത്തില്‍ ശരീരത്തിന്‍റെ തുലനനില തെറ്റിക്കുന്ന രോഗം.

തെറ്റിദ്ധരിക്കരുത്, പിണറായിക്ക് അക്രോഫോബിയയാണെന്നല്ല പറഞ്ഞു വരുന്നത്. പിണറായിയുടെ ഭയത്തിനുപിന്നില്‍ കൃത്യമായ കാരണമുണ്ട്. കോടതിയില്‍ പോയി മാധ്യമപ്രവര്‍ത്തകരെകണ്ട് നിലതെറ്റാന്‍ പിണറായിക്ക് മനസില്ല. അതുതന്നെ കാരണം.

അതേസമയം കോടതി നിര്‍ദ്ദേശിച്ച അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ നടത്തുന്നത് അപക്വമാണെന്നാണ് പിണറായിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുളളത്.

Monday, April 19, 2010

ദേശാഭിമാനി ആരുടെ തലയാണ് പരിശോധിക്കുന്നത്? (ജൂണ്‍ 20- 2009)


മുന്‍ ധനകാര്യ വകുപ്പ് സെക്രട്ടറി വരദാചാരിയുടെ മൊഴി പച്ചക്കളളമാണെന്ന് തെളിഞ്ഞു എന്നതാണ് ഇന്നത്തെ ദേശാഭിമാനിയുടെ പ്രധാനവാര്‍ത്ത. ലാവലിന്‍ വിഷയത്തിലല്ല മറിച്ച് സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തലപരിശോധിക്കണമെന്ന പരാമര്‍ശമുണ്ടായതെന്നാണ് ദേശാഭിമാനി സ്ഥാപിക്കുന്നത്. ഇതോടെ ഇതോടെ സിബിഐ കെട്ടിച്ചമച്ച ലാവലിന്‍കേസ് മുഴുവനായി തകര്‍ന്നു തരിപ്പണമായെന്ന് അവകാശപ്പെടാന്‍ ദേശാഭിമാനിയുടെ തലസ്ഥാന ലേഖകന്‍ കെഎം മോഹന്‍ദാസ് ധൈര്യം കാണിച്ചിരിക്കുന്നു.

1997 സെപ്‍തംബര്‍ 11, 12, 13 തീയതികളില്‍ കേരളകൗമുദി, മലയാള മനോരമ, മാതൃഭൂമി പത്രങ്ങളില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരിക്കുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പണം ട്രഷറികളില്‍ നിക്ഷേപിക്കുന്നതിനു പകരം അതാതു പഞ്ചായത്തുകളിലെ സഹകരണ ബാങ്കില്‍ നിക്ഷേപിക്കണമെന്ന പിണറായി വിജയന്‍റെ നിര്‍ദ്ദേശത്തെ ധനസെക്രട്ടറിയായിരുന്ന വരദാചാരി എതിര്‍ത്തു. തുടര്‍ന്ന് സെക്രട്ടറിയെ നിലക്കു നിര്‍ത്തണമെന്നും മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും മന്ത്രി മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്നുമാണ് പത്രങ്ങളില്‍ വന്ന വാര്‍ത്ത.
ലാവലിന്‍ വിഷയത്തില്‍ വരദാചാരിയുടെ തലപരിശോധിക്കണമെന്ന് പിണറായി പറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ ദേശാഭിമാനിക്കു കഴിഞ്ഞിട്ടില്ല. അതേസമയം സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പറഞ്ഞിട്ടിട്ടുണ്ടെന്ന് ചെയ്തു
ഇത്രയൊക്കെ പറഞ്ഞ് ദേശാഭിമാനി തെളിയിക്കാന്‍ ശ്രമിക്കുന്നത് പിണറായി വിജയന്‍ വരദാചാരിയുടെ തലപരിശോധിക്കണമെന്ന് പറഞ്ഞത് ലാവലിനുമായി ബന്ധപ്പെട്ടല്ല മറിച്ച് സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണെന്നാണ്. ലാവലിനുമായി ബന്ധപ്പെട്ട വരദാചാരിയുടെ പ്രതികരണം അടങ്ങിയ ഫയല്‍ കാണാതായെന്നും ദേശാഭിമാനി വാര്‍ത്തയില്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്. ലാവലിന്‍ വിഷയത്തില്‍ വരദാചാരിയുടെ തലപരിശോധിക്കണമെന്ന് പിണറായി പറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ ദേശാഭിമാനിക്കു കഴിഞ്ഞിട്ടില്ല. അതേസമയം സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പറഞ്ഞിട്ടിട്ടുണ്ടെന്ന് ചെയ്തു.

മംഗളം മാത്രമാണ് ഇതേ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ലാവലിനുമായി നേരിട്ടു കരാറിലേര്‍പ്പെടുന്നതിനെ എതിര്‍ത്ത തന്‍റെ മസ്തിഷ്കം പരിശോധിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ നോട്ടെഴുതിയിരുന്നതായി വരദാചാരി സിബിഐക്ക് മൊഴി നല്‍കിയെന്ന് ഈ വാര്‍ത്ത പറയുന്നു. വരദാചാരിയുടെ വിയോജനക്കുറിപ്പടങ്ങിയ ഫയല്‍ നഷ്ടമായെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

എന്നാല്‍, വരദാചാരിയടക്കം അക്കാലത്തെ ഉന്നത ഉദ്യോഗസ്‌ഥര്‍ നല്‍കിയ മൊഴികളില്‍നിന്നും വസ്‌തുതകള്‍ വ്യക്‌തമാണെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പിണറായി വിജയനെ ചോദ്യംചെയ്‌തപ്പോള്‍ ലാവലിന്‍ ഫയലിലല്ല, മറിച്ച്‌ സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലാണ്‌ തല പരിശോധിക്കണമെന്ന കുറിപ്പെഴുതിയതെന്നുമാണ്‌ പറഞ്ഞതെന്ന കാര്യവും സി ബി ഐ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ടെന്നും മംഗളം പറയുന്നു.

മംഗളം വാര്‍ത്ത



കുടുതല്‍ വായിക്കാന്‍ >>