Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Monday, April 19, 2010

ഇനി നമുക്ക് ലോഹിയെ വാഴ്ത്താം (ജൂണ്‍ 29)

ജൂണ്‍ 28ന് രാവിലെ പതിനൊന്നോടെ ലോഹിതദാസ് അന്തരിച്ചു. ഇനി ആ പ്രതിഭയെ നമ്മള്‍ മലയാളികള്‍ക്ക് അംഗീകരിക്കാം, വിലയിരുത്താം, ബഹുമാനിക്കാം. നേരത്തെ മാതൃഭൂമിക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രതിഭകളെ മരണശേഷം വിലയിരുത്തുന്നവനാണ് മലയാളിയെന്ന് ലോഹിതദാസ് നിരീക്ഷിച്ചിരുന്നു. മലയാളിയുടെ തനിമയറിഞ്ഞ ലോഹിയുടെ നിരീക്ഷണം തെറ്റിയില്ല,
  • മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ സുപ്രധാനമായ തനിയാവര്‍ത്തനം
  • മോഹന്‍ലാല്‍ ജീവിച്ചഭിനയിച്ച കിരീടം
  • ജയറാമിന്‍റെ വ്യക്തിപരമായ ഇഷ്ടങ്ങളെ കൂടി അറിഞ്ഞുളള തൂവല്‍കൊട്ടാരത്തിലെ ചെണ്ടക്കാരന്‍ വക്കീല്‍
  • മഞ്ജു വാര്യര്‍ക്കൊപ്പം ദിലീപിനെയും കുടുംബസദസുകള്‍ക്ക് പ്രിയപ്പെട്ടതാക്കിയ സല്ലാപം
  • മീരാജാസ്മിനെ സിനിമയിലേക്കെത്തിച്ച സൂത്രധാരന്‍
  • ഭരതന്‍റെ അമരം, വെങ്കലം
  • സിബിമലയില്‍ സംവിധാനം ചെയ്ത ഹിസ് ഹൈനസ് അബ്ദുളള, ഭരതം
  • സത്യന്‍ അന്തിക്കാടിന്‍റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍
  • ലാല്‍ എന്ന സംവിധായകന്‍ നടന്‍ കൂടിയാണെന്നു നന്നായി തെളിയിച്ച ഓര്‍മ്മച്ചെപ്പ്
  • ലക്ഷ്മി ഗോപാലസ്വാമി എന്ന നര്‍ത്തകിയെ നടിയാക്കി മലയാളത്തിലെത്തിച്ച അരയന്നങ്ങളുടെ വീട്
  • ഭാമ, വിനു മോഹന്‍ എന്നിവര്‍ അഭിനയം തുടങ്ങിയ നിവേദ്യം
ഇതെല്ലാമാണ് ലോഹിതദാസ് സൃഷ്‍ടിച്ചെടുത്ത കഥാപാത്രങ്ങളുടെയും കൈവച്ച സിനിമകളുടേയും ചുരുക്കപ്പട്ടിക. ഒരുകാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ ഒരുപാട് ചിത്രങ്ങള്‍ക്കു പിന്നില്‍ ഒറ്റനോട്ടത്തില്‍ അന്തര്‍മുഖനായ ഈ മനുഷ്യനുണ്ടായിരുന്നു എന്നത് ഇനിയും ആഘോഷിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ 22 വര്‍ഷക്കാലം മലയാള സിനിമക്ക് എന്തായിരുന്നു ലോഹി എന്ന് നമ്മള്‍ ഇനിയും തിരിച്ചറിയാനിരിക്കുന്നതേ ഉളളൂ.
പേരും പ്രശസ്തിയും കൂടുമ്പോഴും നാട്ടിന്‍പുറമാണ് തന്‍റെ തട്ടകമെന്ന തിരിച്ചറിവില്‍ ഗ്രാമത്തിലേക്ക് കുടിയേറിയയാളാണ് ലോഹി. ഷൊര്‍ണൂരിനടുത്തുളള ലക്കിടിയിലെ അകലൂരില്‍ 13 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം വല്ലില്ലം എന്ന വീടുവാങ്ങി. ഈ വീട്ടില്‍ നിന്നും ചായക്കടയിലേക്കുളള പുലര്‍കാല നടത്തത്തിലാണ് അദ്ദേഹത്തിന് പല കഥാപാത്രങ്ങളേയും ഇടവഴികളില്‍ നിന്നും കളഞ്ഞു കിട്ടിയിരുന്നത്. ആ നടത്തം നിലക്കുമ്പോള്‍ നമുക്ക് നഷ്‍‍ടമാവുന്നത് നാട്ടുമണമുളള കഥകളും കഥാപാത്രങ്ങളുമാണ്. അതിന്‍റെ ആഴവും പരപ്പും കൃത്യമായി അറിവുളളതുകൊണ്ടായിരിക്കണം ലോഹിതദാസിന്‍റെ മരണവിവരമറിഞ്ഞപ്പോള്‍ സത്യന്‍ അന്തിക്കാട് വാവിട്ടു കരഞ്ഞത്.
കൂടുതല്‍ വായിക്കാന്‍ >>