Monday, April 19, 2010

100 മീറ്റര്‍ 9.58 സെക്കന്‍റില്‍ , ബോള്‍ട്ടിന്‍റെയോരോ കുട്ടിക്കളികള്‍ (ആഗസ്ത് 18) - 2009



രിക്കും തോന്നിപ്പോകുന്നു, ഇതെല്ലാം ഉസൈന്‍ ബോള്‍ട്ട് എന്ന മനുഷ്യന്‍റെ കുട്ടിക്കളികളാണോ? ലോകത്തിലെ ഏറ്റവും വേഗതയുളള താരമാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു അത്‍‍ലറ്റിന്‍റേയും സ്വപ്നമാണ് ഒളിംപിക്സിലെ 100 മീറ്റര്‍ ഫൈനല്‍ . കഴിഞ്ഞ ബെയ്ജിംഗ് ഒളിംപിക്സിലെ 100 മീറ്റര്‍ മത്സരത്തില്‍ അവസാന 20 മീറ്ററില്‍ വേഗതകുറച്ച് ആഹ്ളാദ പ്രകടനം നടത്തിയ ബോള്‍ട്ടിനെ ആരും മറന്നുകാണില്ല.

അന്ന് മര്യാദക്ക് ഓടിയിരുന്നെങ്കില്‍ 9.52 സെക്കണ്ടിലെങ്കിലും ഫിനിഷ് ചെയ്യാമായിരുന്നെന്ന് ബോള്‍ട്ടിന്‍റെ കോച്ച് ഗ്ലൈന്‍ മില്‍സ് തന്നെയാണ് പറഞ്ഞത്. എന്നിട്ടും അന്ന് 21 വയസുകാരനായിരുന്ന ബോള്‍ട്ട് ഫിനിഷ് ചെയ്തത് 9.69 എന്ന ലോകറെക്കോഡ് സമയത്തില്‍ ‍. സെക്കണ്ടിന്‍റെ നൂറിലൊരംശത്തില്‍ ലോകറെക്കോഡ് നേരത്തെ അഞ്ച് തവണ മാറിയിരുന്നെന്ന് അറിയുമ്പോഴാണ് ബോള്‍ട്ടിന്‍റെ കുട്ടിക്കളിയുടെ ആഴമറിയുക.

ബോള്‍ട്ട് ഓട്ടം തുടങ്ങിയതിനുശേഷമാണ് ഇത്തരത്തില്‍ ശരീരഘടനയുളള ഒരാള്‍ക്ക് നൂറുമീറ്ററില്‍ വിജയിക്കാനാകുമെന്ന് ലോകത്തിനറിയുന്നതു തന്നെ. കുറിയ മനുഷ്യര്‍ കാലുകളെ ചക്രങ്ങളാക്കി പരമാവധി വേഗത്തില്‍ ചലിപ്പിച്ച് മരണപ്പാച്ചില്‍ പായുന്ന പരിപാടിയായിരുന്നു അതിനുമുമ്പ് നൂറ് മീറ്റര്‍ മത്സരം.

ബോള്‍ട്ട് ഓട്ടം മതിയാക്കി കളിയും കോപ്രായങ്ങളും ഡാന്‍സുമെല്ലാം തുടങ്ങുമ്പോഴും പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ സഹഓട്ടക്കാരന്മാര്‍ മരിച്ചോടുകയായിരുന്നു. ആ കുട്ടിക്കളി പ്രകടനത്തിന്‍റെ കൃത്യം ഒന്നാം വാര്‍ഷികത്തില്‍ ബോള്‍ട്ട് വീണ്ടും മിന്നലായിരിക്കുന്നു. പുതിയ ലോകറെക്കോഡ് സമയം 9.58സെക്കന്‍റ്. പഴയതില്‍ നിന്നും 0.11 സെക്കണ്ടാണ് ഒറ്റയടിക്ക് ബോള്‍ട്ട് ചെത്തിക്കളഞ്ഞത്.

നൂറ് മീറ്ററില്‍ ലോകറെക്കോഡ് കുറിച്ചു വെച്ചു തുടങ്ങിയതിനുശേഷം ആദ്യമായാണ് ഇത്രയേറെ വ്യത്യാസത്തില്‍ പുതിയ റെക്കോഡ് പിറക്കുന്നത്. നൂറ് മീറ്റര്‍ ഓട്ടമത്സരത്തിന്‍റെ എല്ലാ സാമ്പ്രദായികരീതികളേയും പൊളിച്ചടുക്കിയവനെന്ന് ബോള്‍ട്ടിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

ബോള്‍ട്ട് ഓട്ടം തുടങ്ങിയതിനുശേഷമാണ് ഇത്തരത്തില്‍ ശരീരഘടനയുളള ഒരാള്‍ക്ക് നൂറുമീറ്ററില്‍ വിജയിക്കാനാകുമെന്ന് ലോകത്തിനറിയുന്നതു തന്നെ. കുറിയ മനുഷ്യര്‍ കാലുകളെ ചക്രങ്ങളാക്കി പരമാവധി വേഗത്തില്‍ ചലിപ്പിച്ച് മരണപ്പാച്ചില്‍ പായുന്ന പരിപാടിയായിരുന്നു അതിനുമുമ്പ് നൂറ് മീറ്റര്‍ മത്സരം. ആറടി അഞ്ചിഞ്ചു കാരനായ ബോള്‍ട്ട് വെറും 41 കാല്‍വെപ്പുകളിലാണ് 100 മീറ്റര്‍ കടക്കുന്നത്. ഒരു കാല്‍വെപ്പില്‍ പിന്നിടുന്നത് 2.439മീറ്റര്‍ . ഇതുവരെ നൂറുമീറ്ററില്‍ പങ്കെടുത്തു മത്സരിച്ചിരുന്ന ഒരു അത്‍‍ലറ്റിനും കഴിയാത്ത ദൂരം.

അതുകൊണ്ടുതന്നെ 1986 ആഗസ്ത് 21ന് ജനിച്ച ഉസൈന്‍ ബോള്‍ട്ട് (22വയസ്) 9.40 സെക്കന്‍റില്‍ താഴെയോടുകയാണ് ലക്ഷ്യമെന്ന് പറയുമ്പോള്‍ അതിനെ വീമ്പായി കാണാനാകില്ല. കാരണം ബോള്‍ട്ടിനുമുന്നില്‍ കുട്ടിക്കളിമാറ്റി കാര്യമായി ഓടാന്‍ ഇനിയും ധാരാളം കാലമുണ്ട്.

ഇനിയൊരു രഹസ്യം പറയാം. ഈ വെസ്റ്റ് ഇന്‍ഡീസ് രാജ്യങ്ങളിലൊന്നായ ജമൈക്കയില്‍ ജനിച്ച ബോള്‍ട്ടിന്‍റെ ആരാധനാ പുരുഷന്‍ ആരാണെന്നോ? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ . ബോള്‍ട്ടിന്‍റെ ഓരോ കുട്ടിക്കളികളേ.

കൂടുതല്‍ വായിക്കാന്‍ >>

No comments: