Thursday, April 29, 2010

എന്‍റെ പിഴയെന്ന് പ്രതികള്‍ ,ആ സീഡിയേ പിഴയെന്ന് ദീപിക (സെപ്തംബര്‍ 15) - 2009

ണ്ടു വൈദികര്‍ പുലര്‍ച്ചെ പയസ് ടെന്‍ത്ത് കോണ്‍വെന്‍റില്‍ ചെന്നു. അവര്‍ക്ക് അകത്തു കടക്കാന്‍ പിന്‍വാതില്‍ ഒരു സിസ്റ്റര്‍ തുറന്നു കൊടുത്തു. ഇവരെ അരുതാത്ത രീതിയില്‍ കണ്ട മറ്റൊരു സിസ്റ്ററായ അഭയയെ തലക്കടിച്ച് കിണറ്റിലിട്ടു എന്നൊക്കെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതും പ്രതികളുടെ വെളിപ്പെടുത്തലുകളില്‍ നിന്നും ഉദ്ധരിച്ച്. ഇത്തരം ചില സന്ദിഗ്ധഘട്ടങ്ങളിലാണ് ദീപിക നസ്രാണി ദീപികയാവുക. വെളിപ്പെടുത്തലുകളടങ്ങിയ നാര്‍ക്കോ സിഡി കൂടി പുറത്തായതോടെ ദീപികക്ക് പതിവുപോലെ നസ്രാണിയാവാതെ നിവൃത്തിയില്ലാതായി.

അങ്ങനെ നാര്‍ക്കോ സിഡിയില്‍ നടത്തിയ എഡിറ്റിംഗിന് പുതിയ പേരിട്ടു അടിമുടി കൃത്രിമം. അതിനെക്കുറിച്ചായി ദീപിക വാര്‍ത്ത. എന്നാല്‍ നാര്‍ക്കോ സിഡിക്കകത്തെ വിവരങ്ങള്‍ പൂതൃക്കയിലിനേയും കോട്ടൂരിനേയും സിസ്റ്റര്‍ സെഫിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവയാണെന്ന രീതിയിലാണ് പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്(മാതൃഭൂമി, മലയാള മനോരമ, മാധ്യമം, മംഗളം, കേരളകൗമുദി). നാര്‍ക്കോ പരിശോധനക്കിടെ പ്രതികള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍.

ഫാ. ജോസ് പൂതൃക്കയില്‍ -

  • സിസ്റ്റര്‍ സെഫിയുമായി ആത്മബന്ധമാണുണ്ടായിരുന്നത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ച സമയത്താണ് കോണ്‍വെന്റില്‍ എത്തിയത്. കോണ്‍വെന്റിന്റെ പിന്‍വാതിലിലൂടെയാണ് എത്തിയത്
  • അഭയ തലയ്ക്ക് അടിയേറ്റാണ് വീണത്.
  • സി. അഭയയെ കൊലപ്പെടുത്തിയത് എങ്ങനെ? ആക്സ്”എന്ന് ഇംഗ്ലീഷിലും കോടാലി, കൂടം, ചുറ്റിക എന്നിങ്ങനെ മലയാളത്തിലുമായിരുന്നു പ്രതികരണം.
  • സംഭവത്തിന് ശേഷം മതില്‍ ചാടി കടന്നാണ് പുറത്തേക്ക് പോയത്

സിസ്റ്റര്‍ സെഫി-

  • ഫാ. കോട്ടൂരിനും ഫാ. പൂതൃക്കയിലിനും കോണ്‍വെന്റില്‍ വരാന്‍ പിന്‍ഭാഗത്തെ വാതില്‍ തുറന്നുകൊടുത്തത് ഞാനാന്ന്.
  • തലയ്ക്ക് പിന്നിലാണ് അഭയയ്ക്ക് അടിയേറ്റത്.
  • രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നാണ്‌ അഭയയെ കിണറ്റിലേക്കു തള്ളിയിട്ടത്.

പത്രങ്ങള്‍ പൊതുവെ ഇത്രയും വിവരങ്ങളാണ് നല്‍കിയിരിക്കുന്നത് എന്നാല്‍ കേരളകൗമുദി കുറച്ചു കൂടി പച്ചയായി മൊഴികളെ രേഖപ്പെടുത്തിയിരിക്കുന്നു. വാര്‍ത്തക്കൊപ്പം ചാനലുകള്‍ പുതിയതായി കൊണ്ടുവന്നതെന്നവകാശപ്പെടുന്ന വാര്‍ത്ത മാസങ്ങള്‍ക്കു മുമ്പേ കേരളകൗമുദി ചെയ്തതാണെന്ന അവകാശവാദവുമുണ്ട്.

നാര്‍കോ സിഡിയില്‍ സെഫി പറഞ്ഞത്… (കേരളകൗമുദി)

തോമസ് കോട്ടൂരും പൂതൃക്കയിലും പറഞ്ഞത് (കേരളകൗമുദി)

No comments: