
സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് ഈയിടെ 6200ല്‍ നിന്ന് 25000ആക്കി വര്‍ദ്ധിപ്പിച്ചിരുന്നു ഈ ഫീസ് കുറയ്ക്കാന്‍ യോഗം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി(ദേശാഭിമാനി). സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ് കുറയ്ക്കുന്നതിനെക്കുറിച്ചുളള ഇടതുമുന്നണിയോഗത്തിലെ തീരുമാനത്തെക്കുറിച്ച് ഇത്രമാത്രമാണ് ദേശാഭിമാനിയില്‍ വന്നിരിക്കുന്നത്. ജോസഫിന്‍റെ മന്ത്രിസഭാ പുന:പ്രവേശത്തെക്കുറിച്ചാണ് ദേശാഭിമാനി വാതോരാതെ പറഞ്ഞിരിക്കുന്നത് >> പി ജെ ജോസഫിന്റെ സത്യപ്രതിജ്ഞ 17ന്
എന്താണ് എംഎ ബേബി ചെയ്തത്? സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലെ ഫീസ് 6200-ല്‍ നിന്ന് നാലിരട്ടി വര്‍ധിപ്പിച്ച് 25,000 രൂപയാക്കി. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം ബി ബി എസ്. ഫീസ് 45,000-ല്‍ നിന്ന് 90,000 രൂപയുമാക്കി.
സര്‍ക്കാര്‍ സീറ്റുകളില്‍ തന്നെ ഫീസ് ഭീമമായി വര്‍ധിപ്പിച്ചത് ഇടതുമുന്നണിയിലെ ഘടകക്ഷികളില്‍ നിന്നുതന്നെ കടുത്ത എതിര്‍പ്പുണ്ടാക്കിയ വിഷയമായിരുന്നു. ആ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ചൂടാറ്റല്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇടതുമുന്നണിയിലെ എതിര്‍പ്പിന്‍റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല –> കീഴടങ്ങല്‍ ഇച്ഛാശക്തി ഇല്ലാത്തതിനാല്‍ -എ.ഐ.വൈ.എഫ്. എന്നാല്‍ ഫീസുകുറക്കുമെന്ന ഇപ്പോഴത്തെ പ്രഖ്യാപനം ജീവന്‍ വെക്കാന്‍ കുറച്ച് പണിയുണ്ടെന്ന് മാതൃഭൂമിയും മനോരമയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഇതിലും കൂടുതലായി നാട്ടിന്‍പുറത്തുകാര്‍ സിപിഐഎമ്മുകാരെ ബഹുമാനിച്ചിരുന്ന കാലത്ത് നാട്ടിലെ ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു. നാടോടുമ്പോള്‍ നടുവേ ഓടേണ്ടവനല്ല കമ്മ്യൂണിസ്റ്റുകാരന്‍. മറിച്ച് നാടിനെ ഓടിക്കേണ്ടവനാണ്
“മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകളിലേക്കുള്ള രണ്ട് അലോട്മെന്റ് കഴിഞ്ഞശേഷം ഫീസ് കുറയ്ക്കുന്നതു നിയമപ്രശ്നം സൃഷ്ടിച്ചേക്കും. വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ ഫീസിന്റെ അടിസ്ഥാനത്തില്‍ ഓപ്ഷന്‍ നല്‍കാന്‍ വീണ്ടും അവസരം കൊടുത്തില്ലെങ്കില്‍ ആരെങ്കിലും കോടതിയെ സമീപിക്കാം. ഇതിനോടകം പ്രവേശനം ലഭിച്ചവര്‍ക്കു മാത്രം ഫീസ് ഇളവു നല്‍കുന്നത് അനീതിയാണെന്നായിരിക്കും അവസരം നഷ്ടപ്പെട്ടവരുടെ വാദം” (മനോരമ)
ഇതേ വാദം കുറച്ചു കൂടി വ്യക്തമായി മാതൃഭൂമിയില്‍ വായിക്കാം.
“രാഷ്ട്രീയ മുഖം രക്ഷിക്കാന്‍ ഫീസ് കുറയ്‌ക്കണമെന്ന എല്‍.ഡി.എഫ്. പ്രഖ്യാപനം ഉതകുമെങ്കിലും പ്രായോഗികമായി നടപ്പാക്കുക സങ്കീര്‍ണമാണ്. സ്വകാര്യ സ്വാശ്രയ കോളേജുകളിലേയും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെയും പ്രവേശനത്തിന് വിദ്യാര്‍ഥികള്‍ ഓപ്‌ഷന്‍ നല്‍കുന്നത് ഫീസിനെ അടിസ്ഥാനമാക്കിയാണ്.
ഓപ്‌ഷന്‍ സ്വീകരിച്ച് അലോട്ട്‌മെന്റ് നടത്തിയശേഷം ഏതെങ്കിലും വിഭാഗത്തിന്റെ ഫീസ് കുറയ്‌ക്കുന്നത് ചിലരുടെയെങ്കിലും അവസരം നഷ്‌ടപ്പെടുത്തിയെന്ന പരാതിക്ക് ഇടയാക്കും. കുറഞ്ഞ ഫീസായിരുന്നുവെങ്കില്‍ തങ്ങള്‍ ഓപ്‌ഷന്‍ നല്‍കുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അവസരം നഷ്‌ടമായ കുട്ടികള്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഓപ്‌ഷന്‍ സ്വീകരിക്കല്‍ ആദ്യം മുതല്‍ വീണ്ടും നടത്തേണ്ട സ്ഥിതിയാണ് ഉണ്ടാവുക”
എന്നാല്‍ മംഗളം കേരളകൗമുദി പത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയസ്ഥാപനങ്ങളിലെ ഫീസ് കുറക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടാക്കുമെന്ന് പറഞ്ഞിട്ടില്ല. മാധ്യമം സര്‍ക്കാരിനെ താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ ന്യായീകരിച്ചാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
“സര്‍ക്കാര്‍ നിയന്ത്രിത കോളജുകളില്‍ നിലവില്‍ പ്രവേശനം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ അതിന് തടസ്സം വരാതെ പ്രായോഗികമായും നിയമപരമായും ഫീസില്‍ കുറവ് വരുത്താനാണ് തീരുമാനം. ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രയോജനം ലഭിക്കത്തക്കതരത്തില്‍ അടുത്ത വര്‍ഷത്തെ ഫീസില്‍ കുറവ് വരുത്തുന്നതടക്കമുള്ളത് പരിഗണനയിലുണ്ടെന്നാണ് സൂചന”
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതിലും കൂടുതലായി നാട്ടിന്‍പുറത്തുകാര്‍ സിപിഐഎമ്മുകാരെ ബഹുമാനിച്ചിരുന്ന കാലത്ത് നാട്ടിലെ ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു. “നാടോടുമ്പോള്‍ നടുവേ ഓടേണ്ടവനല്ല കമ്മ്യൂണിസ്റ്റുകാരന്‍. മറിച്ച് നാടിനെ ഓടിക്കേണ്ടവനാണ്” ആ വാക്കുകളെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ തോന്നുന്നതിതാണ്. നാടിനെ മുന്നില്‍ നിന്നു നയിക്കേണ്ടവര്‍ നാടിനൊപ്പം നടുവിലോടുന്നു.
പ്രധാനമായി എല്‍ഡിഎഫ് യോഗം ചര്‍ച്ചക്കെടുത്ത മൂന്നുവിഷയങ്ങള്‍ ഇവയാണ്
1. പിജെ ജോസഫിന്‍റെ മന്ത്രിസഭാ പുന:പ്രവേശം? ആഗസ്ത് 17ന് ചുമതലയേറ്റോളാന്‍ ഉത്തരവായി
2. സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ സീറ്റുകളിലെ ഫീസ് ? കുറക്കുമെന്ന് പുറത്തു പറയുക. എന്നാല്‍ എത്ര കുറക്കണമെന്നതടക്കമുളള കാര്യങ്ങള്‍ ബന്ധപ്പെട്ട നിയമസഭാ ഉപസമിതിയും ബുധനാഴ്ച്ചത്തെ മന്ത്രിസഭാ യോഗവും (ആഗസ്ത് 12) തീരുമാനിക്കട്ടെ. പ്രശ്നത്തിന്‍റെ ചൂടാറ്റിയല്ലോ, ഇനി ആഗസ്ത് 14ന് ചേരുന്ന മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യാം.
3. ജനദാദളിന്‍റേയും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടേയും മന്ത്രിപ്പണി? അടുത്ത യോഗത്തില്‍ തീരുമാനമാകും
കൂടുതല്‍ വായിക്കാന്‍ >>
No comments:
Post a Comment