Thursday, April 29, 2010

രാഹുലിന്‍റെ വീഞ്ഞ് പുതിയ കുപ്പിയിലാക്കി മന്ത്രി ബാലന്‍ (സെപ്തംബര്‍ 22‍) 2009



ലകുറി ആവര്‍ത്തിച്ചിട്ടുളള ഒരു വാഗ്ധാനമാണ് ദേശാഭിമാനിയുടെ പ്രധാന വാര്‍ത്ത > ആദിവാസി ഭൂമിവിതരണം നവംബര്‍ ഒന്നുമുതല്‍. അതിലും വലിയസംഭവമാണ് വാര്‍ത്തക്കുളളിലെ ഫോട്ടോ. മന്ത്രി ബാലന്‍ ആദിവാസി കുടിലില്‍ നിന്നും ഭക്ഷണം കഴിക്കുന്നു.

രാഹുല്‍ ഗാന്ധിയും എകെ ബാലനുമെല്ലാം അവരുടെ മനസിന്‍റെ വലിപ്പം കൊണ്ടു മാത്രമാണ് ആദിവാസികളെയും മറ്റ് അവശവിഭാഗങ്ങളെയും സന്ദര്‍ശിക്കുന്നതും, ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും, ഒപ്പം ഉറങ്ങുന്നതും. കുപ്പിയിലും അളവിലുമെല്ലാം വ്യത്യസ്ഥതയുണ്ടാകാം, എന്നാലും എകെ ബാലനിലേയും രാഹുല്‍ ഗാന്ധിയിലേയും വീഞ്ഞിന് ഒരേ മണം ഒരേ ഗുണം ഒരേ ലക്ഷ്യം.

രാഹുല്‍ അമേത്തിയില്‍ ഒരു ശിവകുമാരിയുടെ കുടിലിലുറങ്ങുന്നു എന്നറിഞ്ഞപ്പോള്‍ അവിടേക്ക് മാധ്യമപടയോട്ടമാണ് ഉണ്ടായത്. എന്നാല്‍ ബാലന്‍ കുടിലിലുറങ്ങിയപ്പോള്‍ അതിന്‍റെ വാര്‍ത്താ മൂല്യം മനസിലാക്കാന്‍ ദേശാഭിമാനി ഒഴികെയുളള മലയാള മാധ്യമങ്ങള്‍ക്കായില്ല.

ബൂര്‍ഷ്വാ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാത്തത് ഒരു പ്രശ്നമല്ല അഞ്ചുലക്ഷത്തില്‍ താഴെ കോപ്പിയും മുപ്പതിനായിരത്തില്‍ താഴെ വായനക്കാരുമുളള ദേശാഭിമാനി ഒന്നാം പേജില്‍ പ്രധാനവാര്‍ത്തയാക്കിയിട്ടുണ്ട്. അതു പോരേ.

രാഹുല്‍ ഗാന്ധി വന്നു പോയതിനെക്കുറിച്ച്അന്ന് ശിവകുമാരി പറഞ്ഞതിങ്ങനെ. “അവര്‍ പെട്ടെന്നാണ് കുടിലിലേക്ക് കയറിവന്നത്. എന്നാ അതിനു മുമ്പ് തന്നെ ട്രസ്റ്റിന്‍റെ(രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്) ആളുകള്‍ വന്ന് കിടക്കയും തലയണയുമെല്ലാം കൊണ്ടുവെച്ചിരുന്നു. അവര്‍ പോയതിനുശേഷം ഒരു വണ്ടി വന്നു. കിടക്കയും തലയണയുമെല്ലാം കൊണ്ടു പോവുകയും ചെയ്തു”.

അങ്ങനെയാണ് ശിവകുമാരി വീണ്ടും ശിവകുമാരിയായത്. ശിവകുമാരിയെക്കുറിച്ചുളള പഴയ വാര്‍ത്ത ഇവിടെ നിന്നും വായിക്കാം>> നമ്മുടെ മന്ത്രിക്ക് ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അത്ര ടാലന്‍റായിട്ടില്ല.

No comments: