Thursday, April 29, 2010

ഗൊ. ഗോ.. സെല്‍ഫ് ഗോള്‍ , അല്ല ഗോള്‍ (ആഗസ്ത് 29) 2009

പോള്‍ എം ജോര്‍ജ്ജിന്‍റെ കൊലപാതത്തെ തുടര്‍ന്നുളള വാര്‍ത്തകളില്‍ ഒളിഞ്ഞും തെളിഞ്ഞും വന്ന പദമാണ് മന്ത്രിപുത്രന്‍. ഗള്‍ഫിലുണ്ടായിരുന്നു, രാഷ്‍‍ട്രീയത്തിലുണ്ടായിരുന്നു, സിനിമയിലുണ്ടായിരുന്നു ഇങ്ങനെ നിരവധി ക്ലൂ ഉപയോഗിച്ചാണ് പത്രക്കാര്‍ മന്ത്രിപുത്രനെ വിശേഷിപ്പിച്ചിരുന്നത്. പിണറായി വിജയന്‍റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തോടെ ഈ പരിപാടി അവസാനിച്ചു. മാധ്യമങ്ങള്‍ മന്ത്രിപുത്രനാരെന്ന് വ്യക്തമാക്കണമെന്ന പിണറായിയുടെ ആവശ്യം പരിഗണിച്ച് അത് ബിനീഷ് കോടിയേരിയാണേ... എന്ന് പല പത്രങ്ങളും വെണ്ടക്കയായി നിരത്തി.

കോടിയേരിക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല പണ്ട്(എന്നാല്‍ അത്രയൊന്നും പണ്ടല്ല) സിബിഐ ലാവലിന്‍ കേസില്‍ ഒരു മുന്‍മന്ത്രിക്ക് പങ്കുണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും പത്രങ്ങളില്‍ വന്ന കാലം. അന്നും മാധ്യമങ്ങള്‍ക്ക് ക്ലൂവായിരുന്നു ശരണം. പിണറായിയുടേതിന് സമാനമായ ഒരു നിര്‍ദ്ദോഷ പ്രയോഗം കോടിയേരി ബാലകൃഷ്ണന്‍ നടത്തി.

പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് പറയാന്‍ വേണ്ടി മാത്രമായി ഒരു വാര്‍ത്താ സമ്മേളനം. ഇതു കഴിഞ്ഞതോടെ 'ക്ലൂ'സ് ഒഴിവാക്കി മാധ്യമങ്ങള്‍ ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കി.

അതിനുശേഷം പിന്നെ പിണറായി പത്രക്കാര്‍ക്കു മുമ്പില്‍ വാ തുറന്നിട്ടില്ല. പിന്നീടിപ്പൊഴാണ് ഒരു വാര്‍ത്താ സമ്മേളനം പോലും വിളിക്കുന്നത്. അന്നത്തെ കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തിന് അതേ നാണയത്തിലുളള മറുപടി കൊളളാം. ഒറ്റ നോട്ടത്തില്‍ സെല്‍ഫാണെന്ന് തോന്നുമെങ്കിലും കണ്ടറിഞ്ഞ് ഉന്നം പിടിച്ചുളള അടി.

എന്നാല്‍ ഇതുകൊണ്ടൊന്നും തന്‍റെ മിണ്ടാട്ടം മുട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി. എന്‍റെ മോന് ഈ കേസുമായി ബന്ധമില്ലെന്ന് അദ്ദേഹം പത്രക്കാര്‍ക്കുമുമ്പാകെ അറിയിച്ചു കഴിഞ്ഞു.

No comments: