Monday, May 3, 2010

പിണറായിയുടെയല്ല ഇത് സിപിഐഎമ്മിന്‍റെ 'വിധി' (05/01/10)

20090212510103011സുബിന്‍


എത് കേസിലായാലും പ്രതിചേര്‍ക്കപ്പെട്ടയാളുടെ ആഗ്രഹത്തിനനുസരിച്ച് കേസിന്‍റെ അന്വേഷണം നടത്താനാവില്ല. കേസ് ലാവലിന്‍ കേസായാലും പ്രതി പിണറായി വിജയനായാലും അത് അങ്ങനെ തന്നെ. ഒരു മിനിമം യുക്തി പോരേ ഇതൊക്കെ മനസിലാക്കാന്‍. ലാവലിന്‍ കേസില്‍ എകെ ആന്‍റണിയെ സാക്ഷിയാക്കണമെന്നും ജി കാര്‍ത്തികേയന്‍റെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും കാണിച്ച് പിണറായി വിജയന്‍ ഹരജിഹരജി നല്‍കിയത് നീതിനിഷേധിക്കപ്പെട്ടവയാളുടെ അവസ്ഥയിലാണ്.



എന്നാല്‍ കോടതിക്ക് തോന്നിയത് ഇങ്ങനെ "നീതിനിഷേധം വ്യക്തമായാല്‍ സുപ്രീംകോടതിയിലും ഹൈ കോടതിയിലും നിക്ഷിപ്തമായ അന്വേഷണ മേല്‍നോട്ട അധികാരം വിചാരണക്കോടതിക്കും വിനിയോഗിക്കാനാവും. എന്നാല്‍, നീതി നിഷേധം തെളിയിക്കാന്‍ ഹരജിക്കാരന് കഴിഞ്ഞിട്ടില്ല. വിചാരണക്കോടതിയുടെ മേല്‍നോട്ടം അന്വേഷണക്കാര്യത്തില്‍ ആവശ്യമുള്ള കേസാണിതെന്ന് കരുതുന്നില്ല. ക്രിമിനല്‍ നീതിന്യായ സംവിധാനത്തില്‍ അന്വേഷണം അന്വേഷണ ഏജന്‍സിയുടെ മാത്രം ചുമതലയാണ്"- ലാവലിന്‍: ആന്റണിയെ സാക്ഷി ആക്കേണ്ട -കോടതി . അല്ലെങ്കിലും ബൂര്‍ഷ്വാ കോടതിയില്‍ നിന്ന് ഇത്രയൊക്കെയേ പ്രതീക്ഷിക്കാനാവൂ.


പൊരുത്തപ്പെടാത്ത പഠനവും തൊഴിലും പൊരുത്തപ്പെടാത്ത ദാമ്പത്യം പോലെയാണ്



സംശയം വേണ്ട, ഈ കോടതിവിധി പിണറായി വിജയനും സിപിഐഎമ്മിനും നാണക്കേട് തന്നെയാണ്.

സാധാരണ യുക്തിക്ക് മനസിലാകാന്‍ ബുദ്ധിമുട്ടുളള എഴുത്ത് കുറച്ചുകാലമായി ദേശാഭിമാനിയുടെ നിലപാട് പേജിന്‍റെ പ്രത്യേകതയാണ്. അത്തരത്തില്‍ വളഞ്ഞ് മൂക്കില്‍ പിടിക്കാന്‍ ശ്രമിക്കുന്ന തരത്തിലുളള ഒന്ന് ഇന്നും ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ കോടതി വിധി വന്നതോടെ വ്യക്തമായത് സിബിഐയുടെ പക്ഷപാതമാണത്രേ. കഷ്ടം തോന്നുന്നു, ഇത്തരം കുഴലൂത്തുകള്‍ കാണുമ്പോള്‍. പിണറായിയുടെയല്ല ഇത് സിപിഐഎമ്മുകാരുടെ 'വിധി'.

No comments: