Monday, May 3, 2010

ജനാധിപത്യത്തിന്‍റെ ഗതികേട് (ഡിസംബര്‍ 24) 2009

mm8സുബിന്‍

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോള്‍ ഗുരുജിയെ പിന്തുണക്കുന്ന ആര്‍ക്കും ജാര്‍ഖണ്ഡ് ഭരിക്കാമെന്ന രൂപത്തിലായി. അങ്ങനെ ഗുരുജിയെന്ന ഷിബു സോറന്‍ രാജാവായി. 81 അംഗങ്ങളുളള നിയമസഭയില്‍ 18 സീറ്റ് കിട്ടിയ ഷിബു സോറന്‍റെ ജെഎംഎം ഏറ്റവും വലിയ കക്ഷിയേക്കാള്‍ വലുതായി. ഇതാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ ദുരവസ്ഥകളിലൊന്ന്. രാഷ്ട്രീയത്തില്‍ അനുകരിക്കാന്‍ പാടില്ലാത്ത നിരവധി മാതൃകകള്‍ സംഭാവനചെയ്തയാളാണ് ഷിബു സോറന്‍. കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ അദ്ദേഹത്തിന് കൊലക്കേസില്‍ ശിക്ഷ ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ നടപടി നേരിടുന്ന ആദ്യവ്യക്തിയായിരുന്നു അദ്ദേഹം.

സോറന്‍ ശിക്ഷിക്കപ്പെട്ട ശശിനാഥ് ഝാ കൊലകേസ് അതിലും നാറിയകേസാണ്. 1993ല്‍ നരസിംഹറാവു സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ എംപിമാരെ നല്‍കുന്നതിന് ഷിബു സോറനും ജെഎംഎമ്മിനും കോണ്‍ഗ്രസ് കോഴ നല്‍കിയിരുന്നു. ഝാ ഈ കോഴവിവരം അറയുന്നയാളായിരുന്നു. കോഴപ്പണത്തിലെ വിഹിതം ചോദിച്ചതിനാണത്രേ ഝായെ കൊന്നുകളഞ്ഞത്.

മുഖ്യമന്ത്രിയായതിനുശേഷം എംഎല്‍എയാവാന്‍ മത്സരിച്ച് തോറ്റും ചരിത്രം രചിച്ചയാളാണ് ഗുരുജി. ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഷിബു സോറന്‍ മത്സരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയായതിനുശേഷം എംഎല്‍എ സ്ഥാനത്തേക്ക് വീണ്ടും അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുണ്ട്. കഷ്ടം വെക്കുകയല്ലാതെ എന്തുചെയ്യും.

നമ്മുടെ പത്രങ്ങളെല്ലാം പൊതുവെ മറവിപ്രിയരാണ്. ഗുജറാത്ത് കലാപത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മോഡി മോഡിയോടെ തിരിച്ചു വന്നതിനെക്കുറിച്ച് എഴുതിയവര്‍ ഷിബു സോറനേയും സുഖിപ്പിച്ചു തന്നെ എഴുതിയിരിക്കുന്നു.

No comments: