Monday, May 3, 2010

പിണറായിയുടെ കണക്കിലെ കളി (നവംബര്‍ 12) 2009

pinarayi-editedസുബിന്‍

നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ വോട്ടിനെക്കുറിച്ച് പിണറായിവിജയന്‍ ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ നിരത്തിയിരിക്കുന്ന കണക്കിങ്ങനെ "കണ്ണൂരില്‍ 2006ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 41,132 വോട്ടാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ അത് 41,944 ആയി വര്‍ധിച്ചു. എറണാകുളത്ത് 2006ല്‍ ലഭിച്ച വോട്ട് 37,348 ആയിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ 37,499 വോട്ടു ലഭിച്ചു. ആലപ്പുഴയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 32,788 വോട്ടായിരുന്നുവെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത് 38,029 ആയി വര്‍ധിക്കുകയാണ് ചെയ്തത്" ഈ കണക്കിലൊരിടത്തും യുഡിഎഫിന് ഈ മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടിനെക്കുറിച്ച് പറയുന്നില്ല.

അത് പറഞ്ഞാല്‍ പൂച്ച് പുറത്താകുമെന്നതുതന്നെ കാരണം. ആലപ്പുഴയിലൊഴികെ രണ്ടുമണ്ഡലങ്ങളിലും യുഡിഎഫിന് കൂടിയ വോട്ടിന്‍റെ ഏഴയലത്തൊന്നുമില്ല ഇടതുമുന്നണിക്ക് കൂടിയ വോട്ട്. ആലപ്പുഴയില്‍ ഇടതുമുന്നണിക്ക് 5241 വോട്ടുകള്‍ കൂടുകയും വലതുമുന്നണിക്ക് 6947 വോട്ടുകള്‍ കുറയുകയുമാണ് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തിന് കാര്യമായ ഊന്നല്‍ നല്‍കുന്നില്ല. കാരണം മാതൃഭൂമിയിലുണ്ട്.

മുന്നണികള്‍ക്ക് കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ട്

table3



"സി.പി.എം. സ്ഥാനാര്‍ഥികള്‍ മത്സരിച്ച സ്ഥലങ്ങളില്‍ എല്‍.ഡി.എഫിന്‌ വോട്ട്‌ ഇടിയുകയും സി.പി.ഐ. മത്സരിച്ച സ്ഥലത്ത്‌ വോട്ട്‌ ഉയരുകയും ചെയ്‌തത്‌ വിശദീകരിക്കാന്‍കൂടി സി.പി.എം. നേതൃത്വം വിഷമിക്കേണ്ടിവരും. സി.പി.എമ്മിനോടുള്ള എതിര്‍പ്പ്‌ സി.പി.ഐ.യോട്‌ ഇല്ലായിരുന്നുവെന്ന വാദങ്ങള്‍ക്ക്‌ ഇത്‌ ഇടയാക്കുകയും ചെയ്യും" വോട്ട്‌ വര്‍ധന: സി.പി.എം. അവകാശവാദം പൊള്ളയെന്ന്‌ കണക്കുകള്‍

പിണറായി വിജയന്‍റെ ഇതേ ലേഖനത്തിന്‍റെ മറ്റൊരു ഭാഗം"കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച ഭൂരിപക്ഷം 23,207 ആയിരുന്നു. അത് 12,043 ആയി കുറഞ്ഞു. എറണാകുളത്ത് 14,547 വോട്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ ലഭിച്ചത്. അത് 8,630 ആയി കുറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലാവട്ടെ 19,451 വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൂടുതലായി നേടിയെങ്കില്‍ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 4745 ആയി കുറഞ്ഞു"

ഇവിടെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത് ലോകസഭാ തിര‍ഞ്ഞെടുപ്പാണ്. നിയമസഭ തിരഞ്ഞെടുപ്പും ലോകസഭ തിരഞ്ഞെടുപ്പും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുമെല്ലാം വോട്ടര്‍മാര്‍ വ്യത്യസ്ഥമായാണ് കാണുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും വലിയ തോല്‍വിയെ അടിസ്ഥാനമാക്കി ചെറിയ തോല്‍വിക്ക് ന്യായീകരണം കണ്ട് അപഹാസ്യരാവുന്നു. പിണറായി വിജയന്‍റെ ലേഖനം മുഴുവന്‍വായിക്കാന്‍>> നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്

No comments: