Monday, May 3, 2010

പിണറായിയെ മോഡലാക്കി ദേശാഭിമാനിയില്‍ മനോരമ വക പരസ്യം (ഡിസംബര്‍ 31) 2009

de2സുബിന്‍

വിഷയം ലാവലിനും പിണറായിയുമായതിനാല്‍ പതിവുപോലെ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വാര്‍ത്തയില്ല. എന്നാല്‍ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ പിണറായി വിജയനെ മോഡലാക്കിക്കൊണ്ട് ഒരു പരസ്യമുണ്ട്! അതും മനോരമ വക! അടിയന്തരാവസ്ഥക്കാലത്ത് പിണറായി വിജയന് ഏല്‍ക്കേണ്ടി വന്ന പോലീസ് മര്‍ദ്ദനങ്ങളാണ് ഏറ്റവും പുതിയ മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്‍റെ വിഷയം. പിണറായി വിജയന്‍റെ കാല് തല്ലിയൊടിച്ചതാര്? ഇതാണ് തലവാചകം.പോരേ പൂരം, തലയില്‍ മുണ്ടിട്ടാണെങ്കിലും സഖാക്കള്‍ പോലും വരിനിന്ന് ആഴ്ച്ചപതിപ്പ് വാങ്ങുമെന്ന് മനോരമക്കറിയാം.

സിപിഐഎമ്മിന്‍റെ എക്കാലത്തേയും വലിയ നാണക്കേട് കാലത്ത് നേതാവിനെക്കുറിച്ചുളള വീരാഥകള്‍ പാടാന്‍ ഏത് മനോരമ തയ്യാറായാലും കേള്‍ക്കാനിവിടെ ആളുണ്ടാകും. അത് കൃത്യമായി അറിയാവുന്നകുകൊണ്ടാണ് യോജിച്ചസമയത്ത് പിണറായി വിജയനെത്തന്നെ മോഡലാക്കിക്കൊണ്ട് ഇത്തരമൊരു കടുംകൈക്ക് മനോരമ തയ്യാറായത്. ഇതേ പരസ്യം കഴിഞ്ഞദിവസം മലയാള മനോരമ പത്രത്തിലുമുണ്ടായിരുന്നു. ഇന്ന് മറ്റൊരു പത്രത്തിലും മനോരമ പരസ്യം നല്‍കിയിട്ടുമില്ല.

പിണറായിയെ ആയാലും ഉണ്ണിത്താനെ ആയാലും എങ്ങനെയാണ് വില്‍ക്കേണ്ടതെന്ന് അറിയാവുന്നൊരു കച്ചവട മനസുണ്ട് മനോരമക്ക്. ഇഎംഎസ് നമ്പൂതിരിപ്പാട് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനെതിരെ ഏറ്റവും കൂടുതല്‍ എഴുതിയ പത്രമാണ് മനോരമ. അദ്ദേഹം മരിച്ചപ്പോള്‍ ഇഎംഎസിന്‍റെ വിപുലമായ ഫോട്ടോ പ്രദര്‍ശനം ആദ്യം നടത്തിയത് മലയാള മനോരമയാണ്. ഇക്കാര്യത്തില്‍ വിപ്ലവപത്രം പോലും പുറകിലേ വരൂ. അച്ചായന്‍റെ കച്ചവടബുദ്ധിക്ക് നമോവാകം പറയുകയല്ലാതെ എന്തുചെയ്യാന്‍.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ സിബിഐ പ്രത്യേക കോടതിയില്‍ നേരിട്ട് ഹാജരായതും കോടതി പിണറായിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചതുമാണ് പ്രധാനവാര്‍ത്ത.

No comments: