Monday, May 3, 2010

പ്രണയത്തെ മതവുമായി കൂട്ടിക്കുഴക്കരുത് (ഒക്ടോബര്‍ 27) 2009

main2സുബിന്‍

ലൗജിഹാദിനെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട വാര്‍ത്ത വന്നത് സെപ്തംബര്‍ 30നാണ്. ഒക്ടോബര്‍ അഞ്ചിന് "സംസ്ഥാനത്ത് ഇതുവരെ 500 ഓളം പെണ്‍കുട്ടികള്‍ ഈ ചതിക്കെണിയില്‍ വീണുകഴിഞ്ഞെങ്കിലും ഇതുസംബന്ധിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അഞ്ച് കേസുകള്‍ മാത്രമാണ്" എന്നാണ് റിപ്പോര്‍ട്ടു കേരളകൗമുദി ചെയ്തത് -പെണ്‍കുട്ടികളുടെ കൊലയ്ക്കു പിന്നിലും 'ലൌ ജിഹാദ്'? .

ഒക്ടോബര്‍ പത്തിന് ഇതേ പത്രത്തില്‍ വടയാര്‍ സുനിലിന്‍റെ ഒരു കഥവാര്‍ത്ത വരുന്നു. ലൗജിഹാദിന്‍റെ keralakaumudhiചതിക്കുഴിയില്‍ വീണ 2866 പെണ്‍കുട്ടികളെക്കുറിച്ചായിരുന്നു വാര്‍ത്ത. കെ.സി.ബി.സിയുടെ കമ്മിഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് സംസ്ഥാനത്തെ എല്ലാ പാരിഷുകളുടെയും സഹായത്തോടെ നടത്തിയ പഠനമാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നതെന്നാണ് അവകാശപ്പെടുന്നത്>>ലൌ ജിഹാദിന്റെ ചതിക്കുഴിയില്‍ വീണത് 2866 പെണ്‍കുട്ടികള്‍ . വാര്‍ത്തയില്‍ ഒരിടത്തുപോലും ഏത് കാലയളവില്‍ ശേഖരിച്ചതാണ് വിവരങ്ങള്‍ എന്ന് പറയുന്നില്ല. കഥയുടെ ശക്തികുറയുമെന്ന തോന്നലാണോ കാരണം?

ഇതേ കണക്കുകള്‍ കാണിച്ച് ദീപിക ഒക്ടോബര്‍ 24, 25 തീയതികളില്‍ പരമ്പര ലേഖനമെഴുതി"പ്രണയം ചൂണ്ടക്കൊളുത്താവുമ്പോള്‍". ഇതില്‍ ചില മതസംഘടനകള്‍ ചേര്‍ന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ 2006-09 കാലത്തെ വിവരങ്ങളാണ് ശേഖരിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്.

ഒരു പ്രത്യേക സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയേക്കാവുന്ന ആരോപണം എഡിറ്റ് പേജില്‍ deepika2എഴുതിയയാളുടെ(പ്രത്യേക ലേഖകന്‍ ) പേരുപോലും നല്‍കാതെയാണ് ദീപിക നല്‍കിയത്. സഭയുമായി ഇത്രയേറെ അടുത്തുനില്‍ക്കുന്ന ദീപിക എന്തുകൊണ്ടാണ് കെ.സി.ബി.സിയുടെ കമ്മിഷന്‍ ഫോര്‍ സോഷ്യല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് സംസ്ഥാനത്തെ എല്ലാ പാരിഷുകളുടെയും സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് പറയാതിരുന്നത്?

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുളളില്‍ ലൗജിഹാദെന്നു സംശയിക്കാവുന്ന തരത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും രണ്ടു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഡിജിപി ഹൈക്കോടതിയില്‍ ഒക്ടോബര്‍ 23ന് ബോധിപ്പിച്ചത്. അന്യമതക്കാരായ യുവതികളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനപ്പെടുത്താന്‍ ഒരുവിഭാഗം മുസ്ലീങ്ങള്‍ക്കിടയില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേസ് ഡയറിയില്‍ പറഞ്ഞ ഡിജിപി ഇത്തരത്തില്‍ ഒരു സംഘടന 321പ്രവര്‍ത്തിക്കുന്നതായി പ്രത്യക്ഷത്തില്‍ തെളിവുകളില്ലെന്ന് പിന്നീട് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

അതിനെക്കുറിച്ച് ഒക്ടോബര്‍ 23 വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ തലക്കെട്ട് നോക്കുക.

  • സ്‌നേഹം നടിച്ചു മതംമാറ്റാന്‍ ശ്രമമുണ്ടെന്ന്‌ ഹൈക്കോടതിക്കു ഡി.ജി.പിയുടെ റിപ്പോര്‍ട്ട്‌ -മംഗളം

  • പ്രണയത്തിന്റെ പേരില്‍ മതംമാറ്റം: സംഘടിതശ്രമമെന്ന് ഡിജിപി -മാതൃഭൂമി

  • ലവ് ജിഹാദ്: തെളിവില്ലെന്നു ഡിജിപി -മലയാള മനോരമ

  • പ്രണയം നടിച്ച് മതം മാറ്റാന്‍ ആസൂത്രിതശ്രമം -കേരളകൗമുദി

  • ലൗജിഹാദ് ആസൂത്രിത നീക്കമുണ്ടെന്നു ഡിജിപി -ദീപിക


മതപരിവര്‍ത്തനത്തിനായുളള ഉപാധിയായി പ്രണയത്തെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ശക്തമായി എതിര്‍ക്കേണ്ടതു തന്നെയാണ്. സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവുകള്‍ ഉണ്ടാക്കിയേക്കാവുന്ന ഇത്തരം വാര്‍ത്തകള്‍ കുറച്ചുകൂടി സൂഷ്മതയോടെ വേണം മാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍. പ്രണയത്തെ മതവുമായി കൂട്ടിക്കുഴക്കാന്‍ നോക്കുന്ന അസംബന്ധവാദികള്‍ നിരാശരാകേണ്ടിവരും.

ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടതാണ് അവസാനമായി പുറത്തുവന്നിരിക്കുന്ന വാര്‍ത്ത. "ലവ്‌ ജിഹാദ്‌, റോമിയോ ജിഹാദ്‌ തുടങ്ങിയ പ്രസ്ഥാനമൊന്നും കേരളത്തിലില്ല എന്നാണ്‌ ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗത്ത്‌ പറയുന്നത്‌. എന്നാല്‍ മുസ്‌ലീം യുവാക്കളുമായി പ്രേമത്തിലാവുന്ന യുവതികളെ മതംമാറ്റാന്‍ സംഘടിത ശ്രമം നടക്കുന്നതായി സംശയിക്കാന്‍ കാരണമുണ്ട്‌ എന്ന്‌ നാലാം ഖണ്ഡികയില്‍ പറയുന്നു. ഈ വൈരുദ്ധ്യമാണ്‌ കോടതിയുടെ അതൃപ്‌തിക്ക്‌ കാരണം‌"- മാതൃഭൂമി

കേരളകൗമുദിയില്‍ വന്ന വെളളാപ്പളളി നടേശന്‍റെ അഭിമുഖം നോക്കുക>>'ലൌ കെണി ആര്‍ക്കും ഗുണം ചെയ്യില്ല' ഇത് വെളളാപ്പളളിയുമായി കേരളകൗമുദിയുടെ ഏതെങ്കിലും പ്രതിനിധി നടത്തിയ അഭിമുഖമല്ല. എസിവിയുടെ 'ഉളളുതുറന്ന്' എന്ന പരിപാടിയില്‍ വെളളാപ്പളി പറ‍ഞ്ഞതാണ് അച്ചടിച്ചുവന്നിരിക്കുന്നത്. തീര്‍ച്ചയായും പുന:പ്രസിദ്ധീകരിക്കല്‍ പാപമല്ല. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ലൗകെണി ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് തലക്കെട്ടു നല്‍കി എഡിറ്റ് പേജില്‍ പ്രസിദ്ധീകരിക്കുന്നതിന് കൃത്യമായ ലക്ഷ്യമുണ്ട്.

1256583268vellaലൗജിഹാദിനെക്കുറിച്ച് നടേശന്‍ പറയുന്നതിങ്ങനെ "നല്ല വീട്ടിലെ പെണ്‍കുട്ടികളാണ് ലൌ ജിഹാദിന്റെ കെണിയില്‍പ്പെടുന്നത്. നന്നായി പെരുമാറുന്ന നിഷ്കളങ്കരായ സുന്ദരികളെയാണ് വലയില്‍ വീഴ്ത്തുന്നത്. വികാരമിളക്കിവിട്ട് മുതലെടുപ്പു നടത്തുന്നു. ഈഴവ സമുദായത്തില്‍നിന്നും നായര്‍ സമുദായത്തില്‍നിന്നുമെല്ലാം പെണ്‍കുട്ടികള്‍ ഇതില്‍പെട്ടുപോകുന്നു.

ആത്മീയമായി ചിന്തിക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കഴിയണം. ആത്മീയതയുടെ അടിത്തറയില്‍നിന്നേ ഭൌതികമായി വളരാനാവൂ. ലൌ ജിഹാദ് - ഈ പ്രവണത നല്ലതല്ല. ചെയ്യുന്നവര്‍ക്ക് നല്ലതല്ല. ചെയ്യിക്കുന്നവര്‍ക്ക് നല്ലതല്ല. അനുഭവിക്കുന്നവര്‍ക്കും നല്ലതല്ല"

ഇത്തരത്തില്‍ ഒരഭിപ്രായപ്രകടനം നടത്തുന്നതും നല്ലതല്ല. വെളളാപ്പളളി അഭിമുഖത്തിനിടെ പറഞ്ഞതാണ് ഇന്നത്തെ വാചകം"എന്നെ എതിര്‍ക്കുന്ന ആരായാലും അവര്‍ക്കുളള ശിക്ഷ ഗുരുദേവന്‍ നല്‍കുമെന്ന വിശ്വാസമുണ്ട്" വിഗ്രഹാരാധനയെ എതിര്‍ത്ത നാരായണഗുരുവിന്‍റെ പ്രതിമയാണല്ലോ കേരളത്തില്‍ ഏറ്റവും കൂടുതലായി സ്ഥാപിക്കപ്പെട്ടിട്ടുളളത്. ശിക്ഷ ഗുരുദേവന്‍ നല്‍കുമായിരിക്കും.

"വെളളാപ്പളളിയുടെ വിശ്വാസം അദ്ദേഹത്തെയെങ്കിലും രക്ഷിക്കട്ടെ"

No comments: