Monday, May 3, 2010

കറക്കിക്കുത്താനറിഞ്ഞാല്‍ ഡോക്ടറും എഞ്ചിനീയറുമാകാം (ഡിസംബര്‍ 8) 2009

karakkiസുബിന്‍

വിവേചനബുദ്ധിയാണ് മാധ്യമപ്രവര്‍ത്തകന്‍റെ പ്രാഥമിക യോഗ്യത. ഈ വിവേചനബുദ്ധിയെ അടിസ്ഥാനപ്പെടുത്തി അനീഷ് ജേക്കബ് മാതൃഭൂമിയില്‍ ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഏത് മാധ്യമപ്രവര്‍ത്തകനും ചെയ്യാവുന്ന ശ്രദ്ധേയമായ ഒരു വാര്‍ത്ത. മാതൃഭൂമി ഈ വാര്‍ത്തക്ക് അര്‍ഹിക്കുന്നപ്രാധാന്യം നല്‍കിയിട്ടുണ്ടോ എന്നത് സംശയമാണ്. മാതൃഭൂമി ഒന്നാംപേജില്‍ നില്‍കിയിരിക്കുന്ന പി പി തങ്കച്ചന്‍റെ വാര്‍ത്താസമ്മേളനം വായിക്കുന്നതിനേക്കാളും എളുപ്പത്തില്‍ വായിക്കാവുന്ന വാര്‍ത്തയാണിത്. കറക്കിക്കുത്തിയാലും എന്‍ട്രന്‍സ്‌ റാങ്ക്‌ ലിസ്റ്റില്‍ ഇടംപിടിക്കാം: സ്വാശ്രയമേഖലയ്‌ക്കുവേണ്ടി ഒരു വിദ്യ

എന്‍ട്രന്‍സ് പ്രവേശന പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് പകുതിയായി കുറച്ചത് സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് വേണ്ടിയാണെന്നതാണ് വാര്‍ത്ത. നെഗറ്റീവ് മാര്‍ക്ക് പകുതിയാക്കിയതോടെ ഒന്നും പഠിക്കാതെ പോയാലും 48 മാര്‍ക്ക് ലഭിക്കും.

അതിന്‍റെ വഴി ഇങ്ങനെ

  • എന്‍ട്രന്‍സ് പരീക്ഷയില്‍ ഒരു പേപ്പറിന്‌ 120 ചോദ്യമാണുള്ളത്‌. ഓരോ ചോദ്യത്തിനും അഞ്ച് (a.b.c.d.e) ഓപ്ഷനുകളാണ് ഉണ്ടാവുക. ശരിയുത്തരത്തിന് 4 മാര്‍ക്കും തെറ്റിന് നെഗറ്റീവ് അരമാര്‍ക്കുമാണ് നല്‍കുക(നേരത്തെ ഇത് -1 ആയിരുന്നു)

  • ഓരോ ഓപ്ഷനും 24 ശരിയുത്തരം വീതം കണക്കാക്കിയാണ് (24*5=120) ചോദ്യപ്പേപ്പര്‍ തയ്യാറാക്കുക. അതായത് 120 ചോദ്യങ്ങള്‍ക്കും a എന്നെഴുതിയാല്‍ നിങ്ങളുടെ 24 ചോദ്യങ്ങള്‍ ശരിയാവും.

  • 24ഉത്തരങ്ങള്‍ ശരിയായ നിങ്ങള്‍ക്ക് 96 (24*4) മാര്‍ക്ക് ലഭിക്കും. ഇനി തെറ്റുളള 96 (96*-.5=48)ഉത്തരങ്ങളുടെ മാര്‍ക്ക് കുറച്ചാല്‍ 96-48=48 മാര്‍ക്ക് കിട്ടും.


തെറ്റാതെ ഏതെങ്കിലും ഒരു ഓപ്ഷനില്‍ ടിക്കു ചെയ്യാന്‍ കഴിവുളളവരായിരിക്കുമോ നാളത്തെ നമ്മുടെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും?

വാര്‍ത്തയിലേക്ക് >>കറക്കിക്കുത്തിയാലും എന്‍ട്രന്‍സ്‌ റാങ്ക്‌ ലിസ്റ്റില്‍ ഇടംപിടിക്കാം: സ്വാശ്രയമേഖലയ്‌ക്കുവേണ്ടി ഒരു വിദ്യ

No comments: