Monday, May 3, 2010

മണല്‍വാരി നിധിയുണ്ടാക്കുന്നത് ആരുടെ ക്ഷേമത്തിന്? (ഡിസംബര്‍ 23)

math2സുബിന്‍

ലയാളിയെ കോടികളുടെ കണക്കുപറഞ്ഞ് ‍ഞെട്ടിപ്പിക്കാറുളള ധനമന്ത്രി ഡോ. തോമസ് ഐസക്ക് മറ്റൊരു കണ്ടുപിടുത്തം കൂടി നടത്തി. ക്ഷേമപെന്‍ഷനുകള്‍ മണല്‍വാരിക്കൊണ്ട് വര്‍ദ്ധിപ്പിക്കാം. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ- "അണക്കെട്ടുകളിലെ മണല്‍ വാരുന്നതിലൂടെ ഇത്തവണ 200 കോടിയാണ് പ്രതീക്ഷിക്കുന്നത്. ഇത് 600-700 കോടിയാക്കിയാല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കടം വാങ്ങാതെ നടപ്പാക്കാനാവൂ"തോമസ് ഐസക്ക്. അതായത് പരീക്ഷണാടിസ്ഥാനത്തില്‍ അരുവിക്കര ഡാമില്‍ തുടങ്ങിയ മണല്‍വാരല്‍ 32 ഡാമുകളിലേക്ക് വികസിച്ച് 600-700കോടി ലാഭം കിട്ടുമ്പോള്‍ ക്ഷേമപെന്‍ഷനുകളുടെ കാര്യം നമുക്ക് നോക്കാം എന്നാണ് തോമസ് ഐസക്ക് പറഞ്ഞത്.
ഒന്നുകില്‍ വാര്‍ത്തയെ മാതൃഭൂമി ബോധപൂര്‍വ്വം ഒന്നാമതാക്കിയതാണ്. അല്ലെങ്കില്‍ വാര്‍ത്തയുടെ വാലും തലയും പ്രാധാന്യവും മനസിലാക്കാനാകാത്തവരാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

വാര്‍ത്തയുടെ ഏറ്റവും അവസാനം കൊടുത്ത ഈ വിവരമാണ് മാതൃഭൂമി വാര്‍ത്തയാക്കേണ്ടിയിരുന്നത്. അല്ലാതെ ഒരുമാസത്തെ വാര്‍ധക്യപെന്‍ഷന്‍ അരിവാങ്ങാന്‍ പോലും തികയില്ലെന്ന വാചകകസര്‍ത്തല്ല. മാത്രമല്ല ധനമന്ത്രി യാതൊരു ഉറപ്പും നല്‍കാഞ്ഞിട്ടും ക്ഷേമപെന്‍ഷന്‍ കൂട്ടുന്നു എന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ് മാതൃഭൂമി തലവാചകമാക്കിയിരിക്കുന്നത്.

എംപി വീരേന്ദ്രകുമാര്‍ യുഡിഎഫിലേക്ക് ചേക്കേറിയതിനുശേഷം എല്‍ഡിഎഫ് അനുകൂലം എന്ന് ഒറ്റനോട്ടത്തില്‍ തോന്നാവുന്ന വാര്‍ത്ത ഏറ്റവും പ്രധാനമാകുന്നത് ആദ്യമാണ്. ദേശാഭിമാനിയില്‍ പോലും കാര്യമായ പ്രാധാന്യം കിട്ടാത്ത ധനകാര്യമന്ത്രിയുടെ പ്രസംഗത്തിന് മാതൃഭൂമിയില്‍ ഒന്നാം സ്ഥാനം ലഭിച്ചു! ഒന്നുകില്‍ വാര്‍ത്തയെ മാതൃഭൂമി ബോധപൂര്‍വ്വം ഒന്നാമതാക്കിയതാണ്. അല്ലെങ്കില്‍ വാര്‍ത്തയുടെ വാലും തലയും പ്രാധാന്യവും മനസിലാക്കാനാകാത്തവരാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. അതോ മണല്‍വാരലിന് അനുകൂലമായി ബഹുജനാഭിപ്രായം രൂപീകരിക്കാന്‍ വേണ്ടികാട്ടുന്ന ബോധപൂര്‍വ്വമായ പൊടിക്കയ്യുകളാണോ ഇതൊക്കെ.

No comments: