Monday, May 3, 2010

ആശിക്കണ്ട, വത്തിക്കാനില്‍ മാര്‍ക്സില്ല(നവംബര്‍ 3) 2009

deepika1സുബിന്‍

ഭ മാര്‍ക്സിനെ വാഴ്ത്തുന്നു എന്ന തെറ്റിദ്ധാരണ ഇനി വേണ്ട. 'നസ്രാണി' ദീപികയുടെ എഡിറ്റ് പേജില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. സഭക്ക് യോജിച്ചുപോകാവുന്ന ഒരു സിദ്ധാന്തവും നിലവിലില്ലെന്നും അതുകൊണ്ടുതന്നെ ഒരു സിദ്ധാന്തത്തോടും സഭ താദാത്മ്യപ്പെടുന്നില്ലെന്നും ലേഖനത്തില്‍ അസന്ധിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.

മാര്‍ക്സിസ്റുകാര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന രാഷ്ട്രീയ പിടിവാശി കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വം തള്ളിക്കളയുന്നു എന്ന് പറഞ്ഞ് ദേശാഭിമാനി ഒക്ടോബര്‍ 28ന് എഴുതിയിരുന്നു(വത്തിക്കാനിലെ മാര്‍ക്സ്). 'മാര്‍ക്സ് അറ്റ് ദ വത്തിക്കാന്‍' എന്ന ശീര്‍ഷകത്തില്‍ ഇക്കണോമിക്സ് ടൈംസ് (ഒക്ടോ. 26)എഴുതിയ മുഖപ്രസംഗം പുന:പ്രസിദ്ധീകരിക്കുകയാണ് ദേശാഭിമാനി ചെയ്തത്. ഏഴാം നാളില്‍ ദീപിക തിരിച്ചടിച്ചു.

ലേഖനത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍

"ഒക്ടോബര്‍ 21ന് ഒസര്‍വത്തോരെ റൊമാനോയില്‍ വന്ന ഫാ. ജോര്‍ജ് സാന്‍സിന്‍റെ (അദ്ദേഹം ജര്‍മ്മന്‍കാരനാണ്) ഒരു ലേഖനം. ഈ ലേഖനം കേരളത്തില്‍ ആരും ഇതുവരെ കണ്ടിട്ടുണ്ടാവില്ല. അതിന്‍റെ മൂലരൂപം Civilta Catholica എന്ന മാസികയില്‍ വന്ന ഒരു ലേഖനമാണ്. അത് ഇറ്റാലിയന്‍ ഭാഷയില്‍ തന്നെയാണ്. ഇവിടെ ചില പത്രങ്ങള്‍ ആധാരമാക്കുന്നത് 'ഇക്കണോമിക്സ് ടൈംസ് ' എന്ന ഇംഗ്ലീഷ് പത്രത്തില്‍ (മുതലാളി പത്രമാണെന്നതു വിടാം) എന്ന റിപ്പോര്‍ട്ടാണ്.

'ഒസര്‍വത്തോരെ റൊമാനോ'യില്‍ തങ്ങള്‍ക്കാവശ്യമുളളതു വായിച്ച് തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്‍കി സഭയെ വികൃതമായി ചിത്രീകരിക്കുന്ന സ്വഭാവം പല യൂറോപ്യന്‍ മാധ്യമങ്ങള്‍ക്കുമുണ്ട് എന്ന് നമുക്കറിയാം. ഏതായാലും യഥാര്‍ത്ഥ ലേഖനത്തെ ആധാരമാക്കിയല്ല ഇവിടത്തെ ആഹ്ലാദപ്രകടനം. ടൈംസ് ലേഖകന്‍റെ ഭാവനക്കനുസരിച്ച് ചമച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്"

ദേശാഭിമാനിയില്‍ ഒക്ടോബര്‍ 28ന് വന്ന ലേഖനം

deshabhimaniനിരോധിത മേഖലയിലേക്കുളള ദേശാഭിമാനിയുടെ ഈ കടന്നുകയറ്റത്തിന് മറുപടി മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ലേഖനത്തിലിങ്ങനെ>>

"ഒസര്‍വത്തോരെ റൊമാനോയില്‍ ലേഖകന്‍ മാര്‍ക്സിസത്തെ മുഴുവന്‍ അഗീകരിക്കയല്ല ചെയ്യുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മാര്‍ക്സിന്‍റെ ആദ്യകൃതികളില്‍ മൂലധനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. പിന്നീട് അദ്ദേഹം അത് സമൂഹത്തിന്‍റെ രൂപീകരണത്തിനുളള ഒരുപാധിയും രാഷ്‍‍ട്രീയസിദ്ധാന്തവുമാക്കി മാറ്റിയപ്പോള്‍ പിശകുപറ്റി.

പിന്നെ അദ്ദേഹത്തിന്‍റെ അനുയായികള്‍ കൂടുതല്‍ തെറ്റായ നിഗമനങ്ങളെടുത്തു ചെയ്ത കുറ്റകൃത്യങ്ങള്‍ക്കെല്ലാം മാര്‍ക്സ് ഉത്തരവാദിയല്ലെന്നുമാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇതു ചര്‍ച്ച ചെയ്യപ്പെടാവുന്ന ഒരു വിഷയമാണ്. ഇത് ഫാ. ജോര്‍ജ്ജിന്‍റെ വ്യക്തിപരമായ അഭിപ്രായവുമാണ്"

"വൈരുദ്ധ്യാത്മക ഭൗതികവാദം നന്നായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്ന് ഈയിടെ ഒരു സമുന്നത നേതാവു പറഞ്ഞല്ലോ. ഇങ്ങനെയൊരു തത്വശാസ്ത്രത്തെ സഭയ്ക്ക് എങ്ങനെ അംഗീകരിക്കാനാവും? ഇതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്!!!"

ദേശാഭിമാനി ഇനിയും ആശിക്കണ്ട, വത്തിക്കാനില്‍ മാര്‍ക്സ് പോയിട്ട് മാര്‍ക്സിന്‍റെ പൊടിപോലുമില്ല.

No comments: