Monday, May 3, 2010

കുത്തകകള്‍ക്കുവേണ്ടിയല്ലാതെ പിന്തെന്തിനാണ് ഈ സര്‍ക്കാര്‍വക ഫെസ്റ്റിവല്‍ (ഡിസംബര്‍ 3) 2009

grandkerala-imageസുബിന്‍

ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാണോ, അതോ കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണോ? എന്ന പ്രസക്തമായ ചോദ്യം സിവിക് ചന്ദ്രന്‍ മംഗളത്തില്‍ ചോദിച്ചിരിക്കുന്നു. മലയാളികള്‍ നട്ടുനനച്ച് വളര്‍ത്തിയ വിളകള്‍ക്ക് വിപണിനഷ്ടപ്പെടുമെന്ന പ്രചാരണമാണല്ലോ ആസിയാന്‍ കരാറിനോടുളള എതിര്‍പ്പിന് അടിത്തറ.

ആസിയാന്‍ കരാറിനെതിരെ കാസര്‍ഗോഡു മുതല്‍ രാജ്ഭവന്‍ വരെ ചങ്ങലകോര്‍ത്തവരാണ് ഇപ്പോള്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് കുഴലൂത്തു നടത്തുന്നത്. അയ്യായിരത്തോളം വ്യാപാരസ്ഥാപനങ്ങളാണ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ അയ്യായിരത്തോളം വ്യാപാരസ്ഥാപനങ്ങളില്‍ എത്രയെണ്ണത്തിന് തൊഴിലാളികളോട് കൂറുണ്ടാകുമെന്ന് ‌കണ്ടറിയേണ്ടതാണ്.

സ്വര്‍ണ്ണം, തുണി, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ , ഷോപ്പിംഗ് മാളുകളിലെ അടിപൊളി വില്‍പ്പന തുടങ്ങിയവയല്ലാതെ മറ്റൊന്നും ഈ ഫെസ്റ്റിവലിലും ഗ്രാന്‍റാവാന്‍ പോകുന്നില്ല. പണ്ട് ഇടതു യുവജനസംഘടനകള്‍ ഓടി നടന്ന് തല്ലിപ്പൊട്ടിച്ച റിലയന്‍സിന്‍റ സ്വന്തം 'ബിഗ് ബസാറാ'ണ് സര്‍ക്കാര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാള്‍ . സിവിക്കിന്‍റെ കോളത്തിലേക്ക്>>

" നമ്മുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്ക്‌ മുമ്പത്തേക്കാള്‍ വിപണി കണ്ടെത്താന്‍ കഴിയും. ഗ്രാമീണ പരിസ്‌ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഇന്ന്‌ ലോകമെങ്ങും പ്രിയമുണ്ട്‌. നമ്മുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ സുഗന്ധദ്രവ്യങ്ങള്‍ക്ക്‌, മൂല്യ വര്‍ധനയിലൂടെ വിപണി കീഴടക്കാന്‍ കഴിയും."

"ലോക വാണിജ്യ ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താനുള്ള ഈ സര്‍ക്കാര്‍ വ്യാമോഹത്തിന്റെ ഫലമായി പത്ത്‌ നാടന്‍ ചന്തകളെങ്കിലും പുനരുദ്ധീകരിക്കപ്പെടുമോ? കേരളത്തിലെ കൊല്ലന്മാര്‍ അവരുടെ സ്വന്തം ആലകളില്‍ ഉണ്ടാക്കുന്ന ആയിരം കത്തികളെങ്കിലും വിറ്റു പോകുമോ? ഓണച്ചന്തയിലെന്നപോലെ അച്ചാര്‍ ‍, കൊണ്ടാട്ടം, അച്ചപ്പം, ചൂല്‌, കയില്‌, കൊട്ട, കലം, തഴപ്പായ തുടങ്ങി നാട്ടുകാരുണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റു പോകാനുള്ള സാധ്യതകള്‍ ഈ മാമാങ്കത്തിനിടയിലുണ്ടോ?"-ഒന്നരമാസം അടിച്ചു പൊളിക്കാം

shopping


No comments: